കൊച്ചി: കേരളത്തിലെ അവയവ മാറ്റം സംബന്ധമായ പരിശോധനകൾക്കായി അത്യാധൂനിക സംവിധാനങ്ങളോടെ പുത്തൻ ലാബുമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. അങ്കമാലിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ബിൽജിത്തിന്റെ കിഡ്നി മാറ്റത്തിനുള്ള പരിശോധനകൾ ഉൾപ്പെടെ അതിവേഗം പൂർത്തിയാക്കിയ ആക്ടിമോസ് ലാബാണ് പുത്തൻ സംരംഭം. അവയവമാറ്റ പരിശോധനയിലും മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്‌സസിലും അത്യാധുനിക സംവിധാനങ്ങളോടെയാണ് ആക്ടിമോസ് ലാബ് പ്രവർത്തിക്കുകയെന്ന് ഡോ. ആൻ്റോണിയോ പോൾ പറഞ്ഞു. അവയവ മാറ്റത്തിലെ നിർണായകമായ ഇമ്മ്യൂണോജനെറ്റിക് പരിശോധനകളും ഇവിടെയുണ്ട്. വൃക്ക, പാൻക്രിയാസ്, ഹൃദയം, ലംഗ്ഇന്റസ്റ്റൈൻ എന്നിവയുടെ മാറ്റിവയ്ക്കലിനുള്ള ഹിസ്റ്റോകോംപാറ്റിബിലിറ്റി, ഇമ്യൂണോജനറ്റിക് പരിശോധനകളും ഇവിടെയുണ്ട്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാതൃ-ശിശു പരിചരണത്തിന് പ്രത്യേകമായി പണിതീർത്ത പള്ളിമുക്കിലെ കയർബോർഡിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് ആക്ടിമോസ് ലാബ് പ്രവർത്തിക്കുന്നതിന്. ഇതിനോടകം 3000നടുത്ത് സിഡിസി ക്രോസ്മാച്ചും 200ലധികം ഫ്‌ളോ സൈറ്റോമെറ്ററി ക്രോസ്മാച്ചും അവയവമാറ്റത്തിന്റെ ഭാഗമായി ആക്ടിമോസിൽ ചെയ്തു. ട്രാൻസ്പ്ലാന്റിനു ആവശ്യമായ എച്ച്എൽഎ ടൈപ്പിംഗിനും, അതിനൂതന കാൻസർ പരിശോധനകൾക്കും അണുബാധാപരിശോധനകൾക്കുമായി നെക്സ്റ്റ് ജെനറേഷൻ സീക്വൻസിംഗും ആക്ടിമോസിലുണ്ട്.വാർത്താ സമ്മേളനത്തിൽ ഫിനാൻസ് ഡയറക്ടർ പി വി സേവ്യർ, ഡോ. വർഗീസ്, ഡോ.അരുൺ ദിലീപ്, വസിം രാജ എന്നിവർ പങ്കെടുത്തു.
അവയവമാറ്റ പരിശോധനക്ക് അത്യാധൂനിക ലാബുമായി മെഡിക്കൽ ട്രസ്റ്റ്
